ചിത
സൂര്യനെ നോക്കി ദിശ കണ്ടുപിടിച് തെക്ക് നിന്ന് വടക്കോട്ട് ചതുരാകൃതിയിൽ ആറടി മണ്ണ്. ഉണരാത്ത ഉറക്കത്തിൻ്റെ ഉറവിടം അവിടെയാണ്. പറമ്പിൻ്റെ പടിഞ്ഞാറേ അറ്റത്തുനിന്ന താളി മാവിലേക്ക് മഴു ആഞ്ഞു വെട്ടുന്നതിന്റെ ശബ്ദം ഉച്ചത്തിൽ കേൾക്കാം. പാവം അവളും വയസ്സായിരിക്കുന്നു. ഇനി ഒരു താളി മാങ്ങാ തരാൻ അവൾക്കാകില്ല. ആദ്യമായി അച്ഛൻ്റെ തല്ല് കിട്ടിയത് മാവിൽ കയറി വീണപ്പോഴായിരുന്നു. അങ്ങനെ എത്രയെത്ര കഥകൾ പറയാനുണ്ടാര്നു അവൾക്ക്. അമ്മൂമ്മയുടെ ചിതയൊരുക്കാൻ നിന്നവർ രണ്ടു വാഴകൂടി വെട്ടികൊണ്ടുവരുന്നത് ദാമു കണ്ടു. അവൻ മന്ത്രിച്ചു. ഒരു മരണം നടന്നു, അതിന്റെ അന്ത്യകർമ്മങ്ങൾക്ക്കായി ദാ ഇപ്പോ മൂന്ന് ജീവനും കൂടെ അടർത്തിയെടുത്തു . ഓരോരോ ആചാരങ്ങൾ. അപ്പൂപ്പനെ മാവ് വെട്ടിയാണ് ദഹിപ്പിച്ചതെന്നു അമ്മൂമ്മ പറഞ്ഞിട്ടുണ്ട്.